കൊല്ലം : തൊഴിലാളികളുടെ തൊഴിലവസരങ്ങളും വേതനവും ഇല്ലാതാക്കുന്ന കേന്ദ്രസർക്കാർ നിലപാടിനെതിരെ കോൺഗ്രസ് തിരുവനന്തപുരം ലോക്ഭവന് മുന്നില്‍ നടത്തുന്ന രാപ്പകല്‍ സമരത്തിൽ കൊല്ലത്ത് നിന്ന് 5000 തൊഴിലുറപ്പ് തൊഴിലാളികളും നേതാക്കളും പങ്കെടുക്കുമെന്നു ഡിസിസി പ്രസിഡന്റ് പി. രാജേന്ദ്രപ്രസാദ് പത്രസമ്മേളനത്തിൽ അറിയിച്ചു.
മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പു നിയമത്തി െ ന്റ നിയമപരമായ അവകാശം ഉറപ്പ് നല്‍കുന്നതാണ്. ഈ നിയമപ്രകാരം ഒരു വ്യക്തി ആവശ്യപ്പെട്ടാല്‍ അയാള്‍ക്ക് 15 ദിവസത്തിനുള്ളില്‍ തൊഴില്‍ നല്കാന് സംസ്ഥാനം നിയമപരമായി ബാധ്യസ്ഥമാണ്. അത് നല്കാന് സാധിച്ചില്ലെങ്കില്‍ തൊഴിലില്ലായ്മ വേതനം നല്‍കണം.
ഈ നിയമപരമായ അവകാശമാണ് തൊഴിലുറപ്പ് നിയമം ഉറപ്പ് നല്‍കുന്നത്. പ്രതിവര്‍ഷം ആറ് കോടി കുടുംബങ്ങള്‍ക്ക് ഈ നിയമം വഴി തൊഴിലും വരുമാനവും നല്‍കിയിരുന്നു. ഇതുവഴി ഗ്രാമീണ വരുമാനം വര്‍ധിച്ചു.
സമൂഹത്തില്‍ സുസ്ഥിര ആസ്തികള്‍ വര്‍ധിച്ചു. മുഴുവന്‍ പ്രവര്‍ത്തി ദിവസങ്ങളുടെ 60 ശതമാനം ദളിതര്‍ക്കും ആദിവാസികള്‍ക്കും പാര്‍ശ്വവത്കരിക്കപ്പെട്ട സമൂഹത്തില്‍ ഉള്‍പ്പെടുന്ന സ്ത്രീകള്‍ക്കും ലഭിച്ചു വരുകയായിരുന്നു.
മോദി സര്‍ക്കാര്‍ പുതുതായി അവതരിപ്പിച്ച വിബിജി - റാം - ജി ആകട് തൊഴിലുറപ്പ് നിയമത്തി െ ന്റ അടിസ്ഥാന തത്വങ്ങളില്‍ നിന്നും പൂര്‍ണമായും വ്യതിചലിക്കുന്നതാണ്. തൊഴില്‍ ലഭിക്കുന്നതില്‍ നിയമപരമായ ഉറപ്പ് ഇല്ലാതാക്കുന്നു. എല്ലാത്തരം തീരുമാനങ്ങളും കേന്ദ്ര സര്‍ക്കാരിലേക്ക് കേന്ദ്രീകരിക്കപ്പെടുന്നു.
ഗ്രാമസഭകളെയും പഞ്ചായത്തുകളെയും ദുര്‍ബലപ്പെടുത്തുന്നു. തൊഴിലുറപ്പ് വിഹിതം 90 ശതമാനത്തില്‍ നിന്നും 60 ശതമാനമായി കുറയുന്നു. പൊതുവില്‍ തൊഴിലാളികളുടെ തൊഴിലവസരങ്ങളും വേതനവും ഇല്ലാതെയാവുകയാണ്. ഇതിനെതിരെ അതിശക്തമായ സമര പരിപാടികളുമായി മുന്നോട്ട് പോകുവാന്‍ കോണ്‍ഗ്രസ് തീരുമാനിച്ചിട്ടുണ്ട്.
ഇന്ന് രാവിലെ 10 മുതല്‍ നാളെ രാവിലെ 10 വരെ തിരുവനന്തപുരം ലോക്ഭവന് മുന്നില്‍ തൊഴിലുറപ്പ് തൊഴിലാളികളും മറ്റ് നേതാക്കളും ജനപ്രതിനിധികളും പ്രതിഷേധ സമരം നടത്തുകയാണ്.
ഇതിന്റെ ഭാഗമായി പഞ്ചായത്ത് തലങ്ങളില്‍ ബഹുജന സമ്പര്‍ക്ക പരിപാടികള്‍ സംഘടിപ്പിക്കുമെന്നും അസംബ്ലിതല പൊതുയോഗങ്ങള്‍ സംഘടിപ്പിക്കുമെന്നും ഡിസിസി പ്രസിഡന്റ് പറഞ്ഞു.30ന് മഹാത്മാഗാന്ധിയുടെ രക്തസാക്ഷിത്വ ദിനത്തില്‍ പഞ്ചായത്ത് തലത്തില്‍ തൊഴിലുറപ്പ് തൊഴിലാളികളെ സംഘടിപ്പിച്ച് മഹാത്മാഗാന്ധി തൊഴിലുറപ്പ് സംരക്ഷണ സംഗമം നടത്തും.
മോദി സർക്കാർ നിലപാട് മാറ്റുന്നത് വരെ നിരന്തരമായ സമര പരിപാടികള്‍ ആവിഷ്കരിച്ച് നടപ്പിലാക്കുവാനാണ് കോൺഗ്രസ് തീരുമാനം. പത്രസമ്മേളനത്തില്‍ ഡിസിസി ഭാരവാഹികളായ എസ്. വിപിനചന്ദ്രന്‍, എന്‍. ഉണ്ണികൃഷ്ണന് എന്നിവരും പങ്കെടുത്തു.